Posts

മനുഷ്യനും പ്രകൃതിയും

  അടുത്ത   ദിവസത്തേക്ക്   എന്ത്   ചെയ്യണം ,  എവിടെ   പോകണം ,  ഏത്   ഭക്ഷണം   പച്ചകം   ചെയ്യണം   എന്നൊക്കെ   ഓർത്തും   തയ്യാറെടുത്തും ഫോണിൽ അലാറം സെറ്റ്  ചെയ്‌ത് ഉറങ്ങിയ ഒരു പിടി ജീവനുകൾ! രാത്രിയുടെ കാറ്റിനു ചെളിയുടെ ഗന്ധം കലർന്നത് തിരിച്ചറിൻഹ ചിലർ! പ്രകൃതിക്ഷോഭത്തിനു മുൻപും ഇരയായവർ പെട്ടെന്ന് തന്നെ ചുറ്റുമുള്ളവരെ പാതിമയക്കത്തിൽ നിന്നും ഉണർത്തി സ്വന്തം ജീവൻ രക്ഷിച്ചവർ! പോയ വാരം പത്രയേടുകൾ ജനങ്ങളെ കൊണ്ടുപോയത് വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല എന്നീ ഗ്രാമങ്ങളിലേക്കാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ ഗ്രാമവും ഗ്രാമവാസികളിൽ ഭൂരിഭാഗവും ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോളേക്കുമാണ് നാമാവശേഷമായത്. രാത്രിയുടെ ഇരുട്ടിൽ ഒരു തസ്കരനെ പോലെ 'സ്വന്തം' എന്ന് അന്നുവരെ അവകാശപ്പെട്ടിരുന്ന, അതിർത്ഥി നിശ്ചയിച് മതിലുകൾ കൊണ്ട് വേർതിരിച്ച 'എന്റെ' എന്ന് അഭിമാനം കൊണ്ട ഭൂമി, ആ കുത്തൊഴുക്ക് അവന്റെതാക്കി കൊണ്ട് പോയി. ഒരു ൻഹെട്ടലോടെ ആണ് പലരും തന്റെ പൂന്തോട്ടത്തിന്റെ സ്ഥാനത്തു ചേറുനിറൻഹ പുഴ ഒഴുകി പോകുന്നതിനു സാക്ഷി ആയത്. പൂന്തോട്ടത്തിലെ പൂക്കൾക്കൊപ്പം പോഴി ഞ്ഞു  പോയത് കുടുംബത്തിലെ അംഗങ്ങൾ കൂടി ആയിരന്നു എന്ന പരമ

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

  കോളേജ്   അധ്യാപക   തസ്തികയും   ജൂനിയർ   റിസർച്ച്   ഫെലോഷിപ്പും   ലക്ഷ്യമാക്കി   കഠിനപ്രയത്നം   നടത്തി   യുജിസി - നെറ്റ്   പരീക്ഷയെഴുതിയ   വിദ്യാർഥികളുടെ   മുന്നിലേക്ക് ,  പരീക്ഷയുടെ   ചോദ്യപേപ്പർ   ഡാർക്ക്   നെറ്റിലും   ടെലഗ്രാമിലും   അടക്കം   ആറ്   ലക്ഷം   രൂപയ്ക്ക്    വിൽപ്പനയ്ക്കുവെച്ചു   എന്ന   വാർത്തകൂടി   എത്തുമ്പോൾ   എൻ . ടി . എ   എന്ന   സംവിധാനത്തോടുള്ള   പ്രതിഷേധത്തോടൊപ്പം   തകർന്നുപോയ   സ്വപ്നങ്ങൾ   കൂടിയുണ്ട്   പലരുടേയും   വാക്കുകളിൽ .-  മാതൃഭൂമി   എല്ലാ   വിദ്യാഭ്യാസ   സ്ഥാപനങ്ങളും   ഇപ്പോൾ  FYUGP   യുടെ   ചർച്ചകളിലും   അത്   നടപ്പാക്കാൻ   വേണ്ടിയുള്ള   ഓട്ടപാച്ചിലിലും   ആണ് .   വിദ്യാഭ്യാസ   സ്ഥാപനങ്ങളിലെ   കോർഡിനേറ്റർമാരും വകുപ്പ് മേധാവികളും   നിരന്തരമായി   മീറ്റിങ്ങുകൾ   കൂടുകയും ,  ഉരുത്തിരിഞ്ഞുവരുന്ന   സംശയങ്ങൾക്ക്   ഉത്തരം   കണ്ടെത്തലിന്റെയും   പിറകിലാണ്   ഏവരും .   പുതിയ   വിദ്യാഭ്യാസ   നയം   ഊന്നൽ   കൊടുക്കുന്നത്   വിദ്യാർത്ഥികളിൽ   വിദ്യക്കു   മുകളിൽ   കഴിവ്   നേടിക്കൊടുക്കുക   എന്നതാണ് .   അതിനോടൊപ്പം   തന്നെ    മൂല്യബോധമുള്ള    മാനുഷികമൂല്യങ്ങൾ   ഉയർത്തി   പിടി